antech

antech

Wednesday, January 15, 2020

🔰ഹെലിക്കോപ്റ്ററിനെ വരെ വീഴ്ത്തുന്ന കരയിലെ ബർമുഡ 🌀

ഹെലിക്കോപ്റ്ററിനെ വരെ വീഴ്ത്തുന്ന കരയിലെ ബർമുഡ 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
525 മീറ്ററുകളോളം ആഴമുള്ള, 1200 മീറ്ററുകളോളം വ്യാസമുള്ള ഒരു ഖനി. വെറും ഖനിയല്ല, വജ്രഖനി. അതായത് അരക്കിലോമീറ്റർ ആഴവും ഒരു കിലോമീറ്ററിന് മുകളിൽ വ്യാസവും. കാണുമ്ബോള് തന്നെ തലകറങ്ങും ഈ അഗാധ ഗര്ത്തം കണ്ടാല് ! റഷ്യയില് ഈസ്റ്റേണ് സൈബീരിയയിലെ 'ഡയമണ്ട് സിറ്റി ' എന്നറിയപ്പെടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന 'മിര് ' എന്ന ഖനിയാണ് ഇത്. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ നാലാമത്തെ ഖനിയായ ഇത് ലോകത്തെ ഏറ്റവും വലുതും അതുപോലെ സമ്ബന്നവുമാണ്. ഏകദേശം 13 ബില്യണ് പൗണ്ട് വിലമതിക്കുന്നതാണ് ഖനി. 847.5 കോടിയോളം വിലമതിക്കുന്ന വജ്ര ശേഖരമാണ് മിര് ഖനിയില് ഉണ്ടായിരുന്നത് എന്നാണ് കണക്കാക്കുന്നത്. 1960കളില് ഒരു കോടി കാരറ്റ് വജ്രമാണ് പ്രതിവര്ഷം ഖനനം ചെയ്തിരുന്നതത്രെ.

1990കളിലെ സോവിയറ്റ് യൂണിയന്റെ തകര്ച്ചയോടെ 2004ല് ഖനിയിലെ പ്രവര്ത്തനം നിലച്ചു. എന്നാല്, പിന്നീട് ഇവിടെ നിര്മിച്ച ടണലുകളുടെ ശ്രേണി വഴി ഭൂമിയ്ക്കടിയില് നിന്നും വജ്രം ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇന്ന് 10 ബില്യണ് പൗണ്ട് വിലമതിക്കുന്ന വജ്രമാണ് ഇവിടെ നിന്ന് പ്രതിവര്ഷം ലഭിക്കുന്നത്. മിര് ഖനിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബെര്മുഡ ട്രയാംഗിളിനെ പോലെ മുകളിലൂടെ കടന്നു പോകുന്ന വസ്തുക്കളെ ആകര്ഷിക്കാനുള്ള കഴിവ്. ഭീമാകാരമായ മിര് ഖനിയില് രൂപപ്പെട്ടിരിക്കുന്ന വായു ചുഴിയാണ് ഇതിന് കാരണം. ഹെലികോപ്ടറിന് പോലും ഇതിന്റെ മുകളിലൂടെ പറക്കാനാകില്ല എന്നാണ് പറയുന്നത്. എന്നാൽ ബർമുഡ ട്രയാങ്കിളിൽ ധാരാളം വ്യോമവാഹനങ്ങളും നാവികവാഹനങ്ങളും അകപ്പെട്ടിട്ടുണ്ടെങ്കിലും മിർ ഖനിയിൽ ഇതുവരെ അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

റിപ്പോർട്ടുകളില്ലാത്തതിനാൽ അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കാനും വയ്യ. കാരണം, റഷ്യയുടെ പല രഹസ്യങ്ങളും ലോകത്തിനു മുമ്പിൽ വെളിപ്പെടുത്താതിരിക്കാൻ അവർക്കറിയാം. അതിനൊരു ഉത്തമ ഉദാഹരണമാണ് മിർ ഖനിയും. എന്ത് കൊണ്ടാണ് വലിയ തോതിൽ വരുമാനമുണ്ടാക്കവുന്ന വജ്രഖനിയുടെ പ്രവർത്തനം നിർത്തിവെച്ചത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രഹസ്യം രഹസ്യമാക്കി വെക്കാൻ റഷ്യക്കാർ വളരെ മിടുക്കരാണ്. ഏതായാലും ഖനിയുടെ ആഴവും രൂപവുമാണ് വായു ചുഴി രൂപപ്പെടാന് കാരണമെന്ന് ഗവേഷകര് പറയുന്നു. വായു ചുഴിയില് ചില ഹെലികോപ്ടറുകള് അകപ്പെട്ടതിനെ തുടര്ന്ന് ഇതുവഴിയുള്ള വ്യോമപാത അടച്ചു.

എങ്ങനെയാണ് ഇവിടെ ഇത്രയുമധികം വജ്രശേഖരം വന്നതെന്നറിയാമോ ? സാധാരണ രീതിയിൽ ഭൂമിക്കടിയിൽ പാറകൾ ഉരുകിയൊലിച്ചു പരിണാമപ്പെടുന്ന മാഗ്മകൾ ഒരു സ്ഥലം കേന്ദ്രീകരിച്ചു കൂടിചേരുന്നത് സ്വാഭാവികമാണ്. ഇങ്ങനെ കൂടിച്ചേരുന്ന മാഗ്മ പിന്നീട് തണുക്കുമ്പോൾ വിവിധ ഘട്ടങ്ങളിലൂടെ ഖരാവസ്ഥയിലേക്ക് വീണ്ടും തിരികെ വരും. എന്നാൽ ഭൂമിയുടെ അഗാധ ആഴങ്ങളിലെ താപമേറ്റാൽ ഇത് തണുക്കാതെ അതേ സ്ഥിതിയിൽ തന്നെ മുന്നോട്ട് പോവാനാണ് സാധ്യത. എന്നാൽ, വെറും അരക്കിലോമീറ്റർ മാത്രം ആഴത്തിലുള്ള മിർ ഖനിയിൽ ഭൗമാന്തർഭാഗത്തെ താപം അത്രകണ്ട് ഏൽക്കുന്നില്ല. ഇതുമൂലം മാഗ്മ പൂർവസ്ഥിയിലേക്ക് വന്നു. ഇങ്ങനെ ഖരാവസ്ഥയിലേക്ക് തിരികെ വന്ന മാഗ്മ വിവിധ ഭാഗങ്ങളിലെ പാറകൾ ഉരുകിയൊലിക്കുന്നത് കൊണ്ടായത് കൊണ്ട്, വജ്രശേഖരവും അതിൽ അകപ്പെട്ടതാണെന്നാണ് വിലയിരുത്തുന്നത്. 

അല്റോസ എന്ന റഷ്യന് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മിര് ഖനിയില് നിന്നുമാണ് ലോകത്തെ നാലിലൊരു ഭാഗം വജ്രവും ഉത്പാദിപ്പിക്കുന്നത്. ഏഴ് മാസം നീണ്ടു നില്ക്കുന്ന ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 40 ഡിഗ്രി വരെ താഴാറുണ്ട്. സൈബീരിയയിൽ പൊതുവെ നല്ല ശൈത്യമാണ്. 

സോവിയറ്റ് സോഷ്യലിസ്റ് റിപ്ലബിക്കിൽ യാക്കൂത് ഓട്ടോണോമസിൽ സ്ഥിതി ചെയ്യുന്ന ഈ ഖനി ഉൾക്കൊള്ളുന്ന സ്ഥലത്തിന്റെ നവീകരിച്ച പേര് കിഴക്കൻ സൈബീരിയ എന്നാണ്. ശീതകാല യുദ്ധങ്ങൾക്കും നേരിട്ടുള്ളവക്കും ശൂന്യാകാശത്തേക്കുള്ള റോക്കറ്റ് വിക്ഷേപണത്തിനുമൊക്കെ സോവിയറ്റ് യൂണിയൻ പ്രധാനമായും പണം കണ്ടെത്തിയത് മിർ ഖനിയിൽ നിന്നുമാകാനാണ് സാധ്യത കൂടുതൽ. സാമ്ബത്തിക മുന്നേറ്റത്തിന്റെ കാര്യത്തില് ലോകരാജ്യങ്ങള്ക്കൊപ്പം സോവിയറ്റ് യൂണിയന്റെ പേരും ഉയര്ന്നു വരാന് കാരണം മിര് ഖനിയാണ് എന്ന് വേണമെങ്കിൽ പറയാം. 1957ലാണ് മിര് ഖനി നിര്മിച്ചത്. സോവിയറ്റ് ശാസ്ത്രജ്ഞരാണ് ഇവിടെ വജ്രത്തിന്റെ വൻ തോതിലുള്ള നിക്ഷേപം കണ്ടെത്തിയത്.

No comments:

Post a Comment