antech

antech

Thursday, September 30, 2021

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത കാണാത്തവരുണ്ടാകില്ലല്ലൊ?

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇല കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത  കാണാത്തവരുണ്ടാകില്ലല്ലൊ?


കൂളിത്തുപ്പ്’ ,പാമ്പിൻ തുപ്പ്, തവളത്തുപ്പ് കിളിത്തുപ്പ്  എന്നൊക്കെ പലവിധത്തിലുള്ള പേരിലും അറിയപ്പെടുന്നു
അന്തവും കുന്തവും കിട്ടാത്ത നമ്മൾ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാൽ ആ പത തൊടാൻ പലരും മടിയ്ക്കും. 
ചിലർ ആണെങ്കിൽ ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്ന് പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി അങ്ങിനെ ഇരിക്കും
എന്നാൽ ശരിക്കും ഇതെന്താണെന്ന് എപ്പഴെങ്കിലും ചിന്തിച്ചു ണ്ടൊ?

ശരിക്കും സൂക്ഷിച്ച് നോക്കിയാൽ തുപ്പൽ പതക്കുള്ളിൽ ചിലർ സുഖിച്ച് കഴിയുന്നത് കാണാം #Spittle_bug എന്ന് പേരുള്ള ഷട്പദങ്ങളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്. 
 സെർകൊപൊയിഡെ (Cercopoidea) വിഭാഗത്തിൽ പെട്ട ഷട്പദങ്ങളിൽ ഹെമിപ്റ്റെറ ( Hemiptera ) ഓർഡറിലുള്ള മുതിർന്ന കീടങ്ങൾ  ഉഗ്രൻ ചാട്ടക്കാരാണ്. .
ഒരിഞ്ചിന്റെ കാൽഭാഗം മാത്രം വലിപ്പമുള്ള ഇവർ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തിൽ വരെ  ചാടും. കാലുകൾ അതിശക്തമായി പെടുന്നനെ നിവർത്തിയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവർ തെറിച്ച് നീങ്ങുന്നത്.
 ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്.  കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നിൽപ്പും ഈ സൂപ്പർചാട്ടവും മൂലം തവളത്തുള്ളന്മാർ (Froghopper) എന്ന് പേർ. ഇവർക്ക് തുപ്പൽ പ്രാണി (spittle bug) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത് തുപ്പൽ ശീലം കൊണ്ട് തന്നെയാണ്. 
ഈ ഷട്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ഈ തുപ്പൽ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ, തളിർപ്പച്ച   നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക. ഈ പഹയർ  ചെടിയുടെ ഇളം തണ്ടിൽ നിന്നും മരനീര്  (xylem sap)  തുരു തുരാ വലിച്ച് അകത്താക്കും..  വിശപ്പ് മാറാൻ വേണ്ടതിലും എത്രയോ അധികം. അതിന്റെ കൂടെ. ശരീരത്തിലെ ചില ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേർത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും. അത് പുറത്തേക്ക് വിടുമ്പോൾ പിൻഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും . ദ്രാവകത്തിനുള്ളിൽ വായുകുമിളകൾ നിറയും.. വെളുവെളുത്ത സോപ്പ് പതപോലുള്ള വിസർജ്ജ്യം കണ്ടാൽ മനുഷ്യർ തുപ്പിവെച്ചതാണെന്നേ തോന്നു. ഒരു തുപ്പ്ക്കൂടിനുള്ളിൽ ഒന്നിലധികം നിംഫുകൾ ചിലപ്പോൾ ഉണ്ടാകും.. പൂർണ്ണ വളർച്ചയെത്തുന്നതു വരെ നിംഫുകൾ ഇതിനുള്ളിൽ സുരക്ഷിതരായി കഴിയും. മുതിർന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കൽ നടത്തും. 
 ലോകത്താകമാനം എണ്ണൂറ്റിയൻപതോളം തുപ്പൽ പ്രാണി സ്പീഷിസുകളുണ്ട്.
ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ  ഒളിച്ചിരിക്കൽ വളരെ രസകരമാണ്. ആരുടെയും കണ്ണിൽ പെടില്ല. എന്നാലും ചിലപ്പോൾ ചില പക്ഷികൾ ഈ പതയ്ക്കുള്ളിൽ കൊക്കിറക്കി തപ്പി നോക്കും. ചിലയിനം കടന്നലുകളും ഉറുമ്പുകളും  പിടിച്ച് തിന്നാൻ ശ്രമിക്കാറുണ്ടെങ്കിലും ഈ പതയുടെ രൂക്ഷ രുചിമൂലം നിംഫിനെ ഒഴിവാക്കും. വായുകുമിളകൾ നിറഞ്ഞതിനാൽ ചൂടും തണുപ്പും ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞ് നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പിരിഞ്ഞ് പോകാതെ കാത്ത് സൂക്ഷിക്കുന്നതും ഈ പതപ്പുതപ്പ് തന്നെ. 
നിംഫുകൾ തണ്ടിൽ നിന്ന് നീരൂറ്റുന്നത് കൊണ്ട് സാധാരണ ചെടികൾക്ക് വലിയ  ദോഷമൊന്നും ഉണ്ടാവാറില്ല. ചിലയിനങ്ങൾ മാരകമായി നീരൂറ്റിക്കളഞ്ഞ് ചെടികളെ ഉപദ്രവിക്കാറും ഉണ്ട്. മുതിർന്നാലും തവളത്തുള്ളന്മാർ ചെടിത്തണ്ടുകളിൽ നിന്ന് സൈലം നീര് വലിച്ചുകുടിച്ച് തുള്ളികളായി അതിന്റെ പിൻഭാഗത്തുകൂടി കളയുന്നത് കാണാം..

 ഇത്തരം തുള്ളന്മാരുടെ പടയുള്ള മരത്തിന് കീഴെ നിന്നാൽ ചാറ്റമഴപൊഴിയുന്നതുപോലെ വെള്ളത്ത്തുള്ളികൾ നമ്മുടെ മുഖത്തും ദേഹത്തും ഉറ്റും. 
മുകളിലോട്ട് നോക്കി നമ്മൾ പഠിച്ച ശാസ്ത്രം വെച്ച്, ഇലകൾ പുറത്തേക്ക് വിടുന്ന ശുദ്ധനീർക്കണങ്ങൾ എന്നും പറഞ്ഞ് സന്തോഷത്തോടെ അതും ആസ്വദിച്ച് ഏറ്റുവാങ്ങി  നമ്മളിൽ പലരുംഅങ്ങിനെ ഇരിക്കും

 തവളത്തുള്ളർ താവളമാക്കിയ ഇത്തരം മരങ്ങളെ ‘കരയുന്ന മരം’ എന്നും ‘മഴമരം’ എന്നൊക്കെ നാട്ടിൽ പലരും പറയുന്നത് കേൾക്കാം
ഇനി അങ്ങനെ കേട്ടാൽ ഈ കഥ അവരോട് പറയാൻ മറക്കണ്ട കേട്ടോ

Wednesday, September 8, 2021

സീ ലാൻഡ്

.....  സീ ലാൻഡ്.....
      "രണ്ട് തൂണിൽ ഒരു രാജ്യം, അച്ഛൻ രാജാവും മകൻ രാജകുമാരനും 30-തോളം പൗരന്മാരും അടങ്ങിയ ഒരു കുഞ്ഞു രാജ്യം"

     ഇംഗ്ലണ്ടിന്റെ തീരത്ത് നിന്ന് 10-12 കിലോമീറ്റർ അകലെ, വടക്കൻ കടലിൽ ഒരു രാജ്യമുണ്ട്   "സീലാൻഡ്" ,   വണ്ണമുള്ള രണ്ട് വലിയ  തൂണുകളിൽ, ഇരുമ്പും കോൺക്രീറ്റ് കൊണ്ടും നിർമ്മിച്ച,  തുരുമ്പിച്ച ഒരു വലിയ പ്ലാറ്റ് ഫോം അതിലാണ് രാജ്യവും രാജകൊട്ടാരമുള്ളത്.
     1960-കളിലാണ് സീലാൻഡിന്റെ കഥ തുടങ്ങുന്നത്, മുൻ ബ്രിട്ടീഷ് ആർമി മേജർ പാഡി റോയ് ബേറ്റ്സ്  വടക്കൻ കടലിലെ ഒരു ചെറിയ  ഫോർട്ട്‌ റഫ്‌സ് (Fort Roughs) നിയന്ത്രണം ഏറ്റെടുത്തു.
     
      രണ്ടാം ലോക മഹായുദ്ധകാലങ്ങളിൽ  കടൽ വഴിയും മറ്റുമുള്ള ശത്രുക്കളുടെ വരവും ആക്രമണവും മനസിലാക്കുന്നതിനു വേണ്ടി ഇഗ്ലണ്ട്  തീരങ്ങളിൽ  കോൺക്രീറ്റ് കൊണ്ടും സ്റ്റീൽ കൊണ്ടും നിർമ്മിച്ചിട്ടുള്ള താത്കാലിക നിർമ്മിതികളാണ് ഫോർട്ട്‌ റഫ്‌സ് എന്നു പറയുപ്പെടുന്നത്. ഈ നിർമ്മിതികൾ ഇഗ്ളീഷ് തീരങ്ങളിൽ ഒരുപാട് ഉണ്ട്. ഇത്  പിന്നീട്  നശിപ്പിച്ചു കളയുകയാണ് ചെയ്യുക. എന്നാൽ മേലെ പറഞ്ഞ ഈ രാജാവ് (ആളുടെ പേര് വെറുതെ എഴുതാൻ മടിച്ചിട്ടാണ്  രാജാവ് എന്നു മാത്രം ചുരുക്കി പറയുന്നത് )അതിൽ കേറി താമസം തുടങ്ങി. പക്ഷെ വെറുതെ അങ്ങോട്ട്‌ പോയി കൈവശപെടുത്തിയതല്ല... അതിൽ മുൻപ്  താമസിച്ചിരുന്ന അനധികൃതമായി റേഡിയോ നിലയം സ്ഥാപിച്ച  ഒരു ടീമിനെ ചവിട്ടിപ്പുറത്താക്കിയാണ്  ഈ രാജാവ്, രാജാവായത്..
    ഈ പിടിച്ചടക്കലിന് ശേഷം ഇഗ്ലണ്ട് ജർമനി തുടങ്ങിയ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും സൈനിക നീക്കങ്ങളും ചെയ്തിരുന്നു, പക്ഷെ,  ഇതിനു പുറകിൽ കുറെയേറെ നടകീയ നിയമ മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്..
         രാജാവിന്റെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥലം നിക്കുന്നത് ഇഗ്ലണ്ട് അധീനതയിൽ ഉള്ള കടൽ അതിർത്തിയിൽ നിന്നും മാറി ഇന്റർനാഷണൽ സമുദ്ര അതിർത്തിയിൽ ആയതുകൊണ്ട് തന്നെ നിയമപരമായി ഈ സ്ഥലവും രാജാവിനെതിരെയും ഒരു നടപടിയും എടുക്കാൻ ഏതു  രാഷ്ട്രങ്ങൾക്കും കഴിയില്ലായിരുന്നു..പിന്നീട് ഇഗ്ലണ്ട് ന്റെ തീരദേശ അതിർത്തി വീതി കൂട്ടിയിട്ടും ഈ രാജാവിനെ എതിരെ നടപടി എടുത്തിരുന്നില്ല...
     ഈ രാജാവും കുടുംബവും നിരന്തരം ഇവിടെ താമസിക്കാറില്ല..., വിനോദ സഞ്ചാരികൾക്ക് മാത്രം ആണ് ഈ രാജ്യം തുറന്നുകൊടുക്കുന്നത്. സഞ്ചാരികൾ വിസയ്ക്ക് അപേക്ഷിക്കണം ആദ്യം, പിന്നീട് ഹെലികോപ്റ്റർ വഴിയോ,ബോട്ട് സവാരിക്ക് ശേഷം ക്രെയിനിന്റെ സഹായത്തോടെയോ ആണ് ഈ സ്ഥലം സന്ദർശികുവാൻ കഴിയു,  350 ഡോളർ ആണ് സന്ദർശന ഫീസ്.
    പാഡി റോയ് ബേറ്റ്സ് എന്ന ഈ രാജാവ്  1967 സെപ്റ്റംബർ 2 ന് സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സീലാന്റിനെ സ്വയം ഒരു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യ്തു..
     സ്വന്തമായി ഫ്ലാഗ്, കറൻസി, പാസ്പോർട്ട്‌, സ്റ്റാമ്പ്‌,..എന്തിന് പറയാൻ സ്വന്തം രാജ്യത്തിന്റെ പേരിൽ ഫുട്ബോൾ ടീം വരെ ഉണ്ടാക്കിയിട്ടുണ്ട്...പക്ഷെ ഇങ്ങിനെ എല്ലാം ആണെങ്കിലും ഒരു രാജ്യവും സീലാൻഡ്നെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല എന്നതാണ് പച്ചയായ സത്യം..

      2012 ൽ 91 ആം വയസ്സിൽ രാജാവ് മരണപ്പെടുകയും , അദ്ദേഹത്തിന്റെ മകൻ മൈക്കിൾ രാജകുമാരൻ ഈ രാജ്യത്തിന്റെ ഭരണാധികാരി ആകുകയും ചെയ്യ്തു.

        ഈ രാജ്യവും അതിനെ എതിർത്തിട്ടുള്ള പല രാജ്യങ്ങളുടെയും  നയതന്ത്ര പരമായ കാര്യങ്ങളിലേക്കൊന്നും കൂടുതലായി എന്റെ ഈ ലേഖനം പോയിട്ടില്ല.... വളരെ ചുരുക്കി, കാര്യങ്ങൾ വായിക്കുന്നവർക് എത്തിച്ചു എന്നു മാത്രം... തെറ്റുകൾ ഉണ്ടങ്കിൽ തിരുത്തി തരുക... ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവുകൾ ഉണ്ടങ്കിൽ പകരുകയും ചെയ്യുക... 🙏🙏